സ്വപ്നദർശനം

ശ്രീ വായില്ലാംകുന്നിലമ്മയുടെ സ്വപ്നദർശനം

ഞാൻ ഇന്നലെ നന്നായിഉറങ്ങിയ ദിവസമായിരുന്നു. പക്ഷേ ആ ദിവസത്തിലെ സ്വപ്നം എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതിവിടെ ചുരുക്കിപറയാം

 വായില്ലാംകുന്ന് ഭഗവതിക്ഷേത്രത്തിൽനിന്നും ഞാൻ വെളിച്ചപ്പെട്ട് ദേശംകാണാൻപോവുന്നു.  വടക്കേനട ഇറങ്ങി താപ്പോര്സമാധി കഴിഞ്ഞപ്പോൾ വടക്കുഭാഗത്തെ തറയുംപൂതനുംകെട്ടുന്ന ഒരു കൂട്ടര്   വന്ന് തറയുംപുതവേഷവും  കെട്ടി എന്റെ പിന്നാലെ കൂടുന്നു. അവർ കൂടെ ഒപ്പംനിന്ന് ചാടുന്നു, ആടുന്നു അങ്ങനെ ഞങ്ങൾ മലയച്ചൻതറയിൽ പോയിഇരുന്നു. ഓലടി ശങ്കരൻ കുട്ടിഏട്ടൻ എഴ്പറ നെല്ലും ഒരുപറ അരിയും ഒരുപറ മഞ്ഞളും തന്നു. ഭൂതങ്ങൾ അത് ഏറ്റുവാങ്ങി .വടക്കുമുറി നടന്നു ചുറ്റി. എല്ലാവരും നല്ലതിരക്കിലാണ് ആരും പിന്നെ ഒന്നും തന്നില്ല ഞങ്ങൾ തിരിച്ച് നടന്നു ക്ഷേത്രത്തിലേക്ക് വന്നപ്പോൾ  കൊടിമരച്ചുവട്ടിൽ പഴയതമ്പാട്ടി ഇരിക്കുന്നു.  എന്നോട് ചോദിച്ചു, 'എന്താ ഒന്നും കിട്ടിലേ'ന്ന് ഞാൻ അത് പറയും മുൻപെ ഭൂതനും തിറയും കരഞ്ഞുകൊണ്ട് കിട്ടിയ ധാന്യം തമ്പാട്ടിക്ക് മുമ്പിൽ വച്ചു. തമ്പാട്ടി നന്നായി ഉറക്കെ ചിരിച്ചു. ഞാൻ തലതാഴ്ത്തി കാൽചിലമ്പ് തട്ടികൊണ്ട് നിന്നു. പെട്ടെന്ന് എന്നോട് വളരെ ശബ്ദത്തിൽ വായില്ലാംകുന്നിലപ്പനെകാണാൻപറഞ്ഞു. കേട്ടപാടെ ഞാനും ഭൂതങ്ങളും കൂടി ശിവക്ഷേത്രത്തിലെത്തി. അവിടെ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും മതിലുപൊളിക്കുന്നതിരക്കിൽ. ആകെ ബഹളമയം.. അവർക്ക് ഞങ്ങളെകാണാനാകുന്നില്ലെന്ന് മനസ്സിലായി. 

പെട്ടെന്ന് ക്ലാർക്ക് സുകുമാരേട്ടനും തിരുമേനി അഭി ഏട്ടനും കൂടി പറയുന്നു ശിവലിംഗം പഴയപോലെ അല്ലെ ന്ന് തിളക്കംകാണുന്നില്ല.. ഇത് കേട്ടവഴിക്ക് ഞങ്ങൾ ക്ഷേത്രനടയിലേക്ക് പോയി നോക്കി. നോക്കുമ്പോ അവിടെനിന്നും അരിയാണ്ടത്തെ വിജയൻമാഷുടെ മകളും മൊടുക്കയിലെ സുരേഷേട്ടന്റെ രണ്ടുമക്കളും കൂടി (ഏകദേശം ഒരു ഏഴു വയസ്സ് തോന്നിക്കും കുട്ടികൾക്ക്) കുട്ടികൾ ഒരോരുത്തരുടെ കൈയ്യിൽ സ്വർണ്ണരൂപവും ഒരു വിളക്കും പൂക്കളും, ക്ഷേത്രത്തിലോട്ട് പോവുന്നു. അവിടുന്ന് ഞങ്ങൾ ജെ പി ഏട്ടന്റെ പുതിയ വീടിലെത്തിയപ്പോൾ മുതുകിൽമുഴയുള്ള അച്ചുണ്ണിഏട്ടനും അച്ചാരത്തെ കുട്ടേട്ടന്റെ അച്ഛനും കൂടി മേലേതൃകോവിലിലേക്ക് ക്ഷണിക്കുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ അവിടെ മേളക്കാരും വെടിക്കെട്ട് കാരും കൂടി തകൃതിയിൽ കാര്യങ്ങളിലേക്ക് കടക്കുകയാണ് പെട്ടെന്ന് LIC മണികണ്ഠേട്ടനും വൈപ്പൂർ കൊച്ചുഏട്ടനും അച്ചാരത്തെ കുട്ടുഏട്ടനും കൂടി ഓടികിതച്ച് ഞങ്ങളുടെ അടുത്ത് വന്ന് വലിയരീതിയിൽ സങ്കടങ്ങൾപറയുന്നു. ഞങ്ങൾ അവരോട് അമ്മയെവന്ന്കാണാൻ പറയുന്നു. പെട്ടെന്ന് തിറയും പൂതവുംകൂടി ഷാജിഏട്ടന്റെ കയ്യിലെ സ്വർണവള പിടിച്ചുവാങ്ങി, ‘ഇത് ഭഗവതിക്കുള്ളതാണ്’ എന്ന് പറഞ്ഞ് എടുക്കുന്നു.

വില്ലേജ്ഷാജി ഏട്ടൻ പെട്ടെന്ന് വന്ന് അയ്യോ അതല്ല അമ്മക്കുള്ളത് വേറെ ആണ് എന്നു പറയുന്നുണ്ട്. പക്ഷേ ഭൂതങ്ങൾ കേൾക്കുന്നില്ല. അതോടുകൂടി വലിയരണ്ടാന ആലിൽനിന്നും കെട്ടഴിഞ്ഞ് ഞങ്ങളുടെ കൂടെ കൂടി. എനിക്ക് ഭയങ്കര ദേഷ്യവും സങ്കടവും വന്നു. വാൾതന്നെ ഉറയുന്നു.. ചിലമ്പ് അറക്കും കുടിക്കും എന്ന് രീതിയിൽ ശബ്ദമുണ്ടാക്കുന്നു..

ഞാനും തറയും ഭൂതങ്ങളും ആനയും കൂടെ ഈ അഞ്ചുപേരും, അതിൽ മണികണ്ടേന്റെ കയ്യിൽ ശ്രിരാമദേവനും.. ഞങ്ങൾ വേഗം ഓടി വായില്ലാംകുന്നിലമ്മയുടെ പടിഞ്ഞാറെ നടയിലെത്തുന്നു. അവിടെ ചായക്കടകുട്ടേട്ടൻ ക്ഷേത്രനടയിലേക്ക് താങ്ങുവടിയെടുത്ത് ചൂണ്ടി കാണിക്കുന്നു നോക്കിയപ്പോൾ വൃദ്ധാവൻ നാരായണൻകുട്ടിഏട്ടനും മില്ലുഗോപിഏട്ടനുംകൂടി എതോ ഒരു വണ്ടിയിൽനിന്നും നെല്ല് ഭഗവതിക്ക് സമർപ്പിക്കുന്നു. എന്നിട്ട് പറയുന്നു എത്രവേണേലും അമ്മക്ക് തരാം എന്ന്.

ബാലൻകുട്ടിഏട്ടൻ നെല്ല്ചാക്ക് മൂട്ടുന്നു. പെട്ടെന്ന് ആരേയും കാണുന്നില്ല. പഴയതമ്പാട്ടി പഴയപോലെ ചുവപ്പ് ഉടുത്തുനിൽക്കുന്നു. കുട്ടികൾ അപ്പുറത്ത് നിൽക്കുന്നു. ഞാനും ഭൂതങ്ങളും തിറയും ശ്രീരാമസ്വാമിയും മറ്റ് അഞ്ച്പേരും മാത്രം. തമ്പാട്ടി എന്നോട് ചോദിച്ചു
“എന്തായി?”
ഞാൻ പറഞ്ഞു,
“എല്ലാവരും തിരക്കിലാണ്. ഞങ്ങളെഅവർ കാണുന്നപോലും ഇല്ല. കണ്ടവരാണെങ്കിൽ ഇവരാണ്. അതിൽ സ്വാമിയും ആനകളും ഇവരേയും കൂട്ടി ഞങ്ങൾ ഇവിടെ എത്തിച്ചിട്ടുണ്ട്.”
അപ്പോൾ തമ്പാട്ടി ചോദിച്ചു, ‘എവിടെ കോലം’ എന്ന് .
കേട്ടപ്പോൾതന്നെ ഒരു ഭൂതം നിമിഷനേരംകൊണ്ട് തൃക്കോവിൽപോയി കോലംകൊണ്ടുവന്നു നടയിൽ വച്ചു. എന്നിട്ട് എന്നോട് തമ്പാട്ടി നാലുംകൂട്ടി മുറുക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു, ‘ഇല്ല എനിക്ക് മൂന്നുംകൂട്ടി മുറുക്കിയാൽമതി അല്ലെങ്കിൽ തലചുറ്റും’ എന്ന്.
അതിന് അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു, ഒന്നും മൂന്നും ഒന്നിനാക നാല് കൂട്ടിമുറുക്കുകതന്നെ വേണം’ എന്ന് പറഞ്ഞ് എനിക്ക് മുറുക്കാൻതന്നു. ഞാൻ മുറിക്കിചോപ്പിച്ചു നിൽക്കുമ്പോൾ അമ്മ ഇരുന്നു കരയുന്നു, എന്നെ നോക്കാൻ ഇപ്പോൾ മക്കൾക്ക് സമയമില്ല എന്ന് പറഞ്ഞ്.. പിന്നെ അത് വലിയ കോപമായിമാറി.. എന്നോട് പറഞ്ഞു, ‘ഏഴാംദിവസം മക്കൾ എന്റെടുത്തു വരും, വരുത്താൻ എനിക്കറിയാം..’

എന്നോട് വടക്കെ നടയിൽപോയി മുറുക്കിതുപ്പാൻപറഞ്ഞു ഞാൻ അത് ചെയ്തു നോക്കിയപ്പോൾ പല പല കുടുംബങ്ങൾ ഉച്ചത്തിൽ കരയുന്നു.. ഭഗവതി ചിരിക്കുന്നു മഴയും കാറ്റും മിന്നലും ഇടിയും ഒരുമിച്ച് വരുന്നു.. ഞാൻ മെല്ലെ കൊടിമരച്ചുവട്ടിൽ ഇരുന്നു, ഇനി എന്തുചെയ്യണമെന്നറിയാതെ..
പെട്ടെന്നുള്ള ഇടിയിൽ ഞാൻ ഉറക്കമുണർന്നു. ഞാൻ നന്നായി വിയർത്തിരിക്കുന്നു.. നല്ല വെള്ളദാഹം .എനിക്ക് ഇതിന് ശരിക്കും ഉത്തരംകിട്ടുന്നില്ല.. .

ശ്രീ വായില്ലാംകുന്ന് ഭഗവതി ക്ഷേത്രം വെളിച്ചപ്പാട്.

സന്ദീപ് ജി വായില്ലാംകുന്ന്

error: Content is protected !!