‘ഓ ലാൽ പഹാഡീ വാലാ സൂഫീ തൂ ഹീ മേരേ ജന്നത്ത്..’ അയാൾ പാടുകയാണ്, നീണ്ട താടിയും മുഷിഞ്ഞ വേഷവുമായി നിൽക്കുന്ന ആയാളുടെ ഒരു കാലിലെ മന്ത് ആൽമരത്തിന്റെ വേരുകൾ പുറമേക്ക് തെറിച്ചുനിൽക്കുന്നത് പോലെയാണ്. കാഴ്ച്ചയിൽ അറപ്പോ ഭീതിയോ വിതക്കുന്നു. കയ്യിലെ…
Author: Admin
കുട്ടികളെ തല്ലി പഠിപ്പിയ്ക്കണമോ..
ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവർ പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ…
വെയിൽ മരങ്ങൾ
22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ച ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, മുങ്ങിപ്പോയ തുരുത്തിലെ ആലംബഹീനരായ മനുഷ്യരുടെ ജീവിതം പറയുന്നു. സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസിന് മികച്ച നടൻ അവാർഡ് നേടിക്കൊടുത്ത…
ഉത്തരങ്ങൾ ബാക്കിയാവുന്ന ചോദ്യങ്ങളുടെ ദൈവക്കളി!
പുതിയ കാലത്തിന്റെ കൂനിച്ച ചോദ്യങ്ങൾ കൊഞ്ഞനം കുത്തുന്ന കഥകളുടെ സമാഹാരമാണ് അജിജേഷ് പച്ചാട്ട് ദൈവക്കളിയിലൂടെ നമുക്കിട്ടു തരുന്നത്. ഓരോ കഥയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ഉത്തരങ്ങൾ നൽകിയാലും ഒരു ചോദ്യം വീണ്ടും ബാക്കിയാകും. അസാധാരണ ചിന്തകളുടെ അതിസാധാരണ പറച്ചിലിലൂടെ ഓരോ കഥയും…
ത്യാഗി
ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ? മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം തെളിയുന്ന കൗതുകങ്ങളുമായി സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി; പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും. വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും. ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം വർത്തമാനങ്ങളേതുമില്ലാത്ത…
കലാമണ്ഡലം ഹൈദരാലി
‘അരങ്ങേറ്റങ്ങൾ പലതുകഴിഞ്ഞിട്ടും അരങ്ങിൽ കളിക്കു പാടാൻ അവസരം നിഷേധിക്കപ്പെടുന്ന കലാകാരൻ’, തന്നെ തേടിയെത്തുന്ന കുഞ്ഞാരാധകന് ഒറ്റവരിയിൽ കൈയ്യൊപ്പ് ചാർത്തിക്കൊടുക്കുന്നു, ‘തിരസ്കാരങ്ങളുടെ തിരനോട്ടം- ഹൈദരാലി’. അതു തന്നെയാണ് കലാമണ്ഡലം ഹൈദരാലി എന്ന സിനിമ പറഞ്ഞുവയ്ക്കുന്നതും. ജാതിമത ചിന്തയാൽ വേലികെട്ടിത്തിരിക്കുന്ന കോമരങ്ങൾക്കു നടുവിൽ നിസ്സഹായനായിപ്പോകുന്ന…
വെറുതെയാണീ മഴ
വെറുതെ , വെറുതെയാണീ മഴ കനലൂട്ടി ഹൃദയത്തെ ചുട്ടെരിയ്ക്കുമ്പോഴും പെയ്യുകയാണെന്ന് ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു ജനനത്തിനും മരണത്തിനുമിടയിലുള്ള കാലത്തെ വെറുതെ നാം വെറുതെ ജീവിതമെന്നു വിളിക്കുക മായുന്ന അക്ഷരങ്ങൾക്കും പൂർണ്ണ വിരാമത്തിനും ഇടയിലുള്ള അർത്ഥശൂന്യമായ മൗനത്തെ വെറുതെ നാം വെറുതെ സ്നേഹമെന്നു വിളിക്കുക…
‘കഥ’യിലെ സത്യാന്വേഷികള്‍…
ഇക്കഴിഞ്ഞ ദിവസം മോനെ പരീക്ഷയെഴുതാനയച്ചു, സ്വന്തമായിക്കിട്ടിയ നാലോളം മണിക്കൂറുകൾ ലൈബ്രറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളായി ഒരുമിച്ചിത്രയും മണിക്കൂർ ലൈബ്രറിക്കായി കിട്ടിയിട്ട്. പ്രിയപ്പെട്ട മലയാളം വിഭാഗത്തിൽ ചുറ്റിയടിച്ചു നടന്നു; കൈയ്യിൽകിട്ടിയതൊക്കെ മറിച്ചു നോക്കി, കുറെയൊക്കെ അവിടെയിരുന്നു വായിച്ചു. പിന്നേം റാക്കുകൾക്കിടയിലൂടെ നടന്നു…