ഇന്ന് മകൾ അവളുടെ പുസ്തകം എഴുതി തീർത്തു. എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം.. എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ…
Category: Home
മനോമലാർത്തവം
ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.ഇരുട്ടിന്റെ മറപറ്റിഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു.. ഈ അഴുക്കുചാലിൽ വിഷമുണ്ട്,വിഷത്തിൽ ജീവനുണ്ട്.ജീവനിൽ തുടിപ്പില്ല, നനവില്ല! വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോമയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു.. കട്ടപിടിച്ച കറുത്ത മേഘത്തിൽനിണമൊഴുക്കിയ മനുഷ്യചിന്തകൾ..ഒഴുക്കു തുടരുന്നു.. കരിഞ്ഞുണങ്ങിയ ഇലകളിൽപോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,തളർന്ന ദലമതിൽപോലുമൊന്നമർന്നു…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ഉൽസബ് ഇരുപതു വർഷം മുൻപ് പ്രക്ഷകനിലേക്കെത്തിയ, അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ, ഇന്നും പ്രാധാന്യമൊട്ടും കുറയാതെ ചർച്ച ചെയ്യപ്പെടണമെങ്കിൽ, സമകാലീക സാദൃശ്യത്തോടെ നിൽക്കണമെങ്കിൽ, അത്രയും ഗൗരവത്തോടെ ആ ഒരു വിഷയം അത് കൈകാര്യം ചെയ്യപ്പെട്ടിരുന്നിരിക്കണം. അവിടെയാണ് ഋതുപർണ്ണോഘോഷ് എന്ന രചയിതാവിന്റെ,…
ഭയം നയിക്കുന്ന വായന: 124
“ഭയം അതിന്റെ തീക്കനൽ പോലുള്ള നാക്കുകൊണ്ട് നരേന്ദ്രന്റെ നട്ടെല്ലിൽ നക്കി” സുഭാഷ് ചന്ദ്രന്റെ പറുദീസാ നഷ്ടം എന്ന കഥയിലെ ഒരു വാചകം വി. ഷിനിലാൽ തന്റെ ഏറ്റവും പുതിയ നോവലിന്റെ പതിനേഴാം അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ട്. ഒരുപക്ഷേ, ഇതുപോലെ ഒരു നോവൽ എഴുതപ്പെടാൻ…
സ്നേഹമഴ
സ്നേഹമഴയേ.. നീ ദൂരെ നിന്നും ചൂളമടിച്ചു വന്നത് ഞാനറിഞ്ഞു.. ശബ്ദ്ദം കേട്ടു, പക്ഷെ കാണാനായില്ല. നിനക്കു മുൻപേ വന്ന നനുത്ത കാറ്റിന്റെ തലോടലിൽ ഉന്മാദയായെങ്കിലും ഞാൻ ഉറച്ചിരിക്കുന്ന എന്റെ വേരുകൾക്ക് ഇളക്കമുണ്ടായില്ല. ആർത്തലച്ചു വന്നു നീ എന്നെ വല്ലാതെ മദിച്ചു കടന്നുപോയെങ്കിലും…
പ്രണയ സംവാദം….
അവനും ഞാനുംരണ്ടു ഗണക്കാരായിരുന്നു..നന്മയുറച്ച അസുരനോടൊപ്പംതിന്മ തെണ്ടി ചാപ്പകുത്താനൊരുദേവനായ് ഞാനും.. ഞാൻ കൈയിലൊരുകവിത പുണരുമ്പോൾഅവൻ ‘ചർച്ചിലിന്റെനുണഫാക്ടറി’യെപറ്റി വാചാലനാകും… ഞാൻ തൂലികയൊന്നുകുടഞ്ഞെറിഞ്ഞുചിതറിവീണ വാക്കുകളെചേർത്തുവയ്ക്കാൻവെമ്പുമ്പോൾഅവൻ ഷേക്സ്പിയറിന്റെഹാംലെറ്റിനെ വാഴ്ത്തും… നടവഴികളിലൊക്കെആത്മഹർഷം നൽകും സുമങ്ങളെ തൊട്ടുതഴുകുമ്പോൾഅവയുടെ ക്ഷണികജീവിതങ്ങളെപറ്റിയോർത്തു മൗനം മൂടുമ്പോൾഅവൻ ഒന്നാംലോകമഹായുദ്ധംഅവസാനിപ്പിച്ചവേഴ്സായിസന്ധിയുടെകപടതയെപ്പറ്റി പിറുപിറുക്കും… പ്രണയലേഖനങ്ങളിലെപൈങ്കിളികളിൽഅടയിരുന്നു പെറ്റുകൂട്ടിസ്നേഹം കുറയുന്നെന്ന്പരിഭവമോതുമ്പോൾപഞ്ചപാണ്ഡവന്മാരുണ്ടായിട്ടുംപൊതുസദസിൽതുണിയുരിയപ്പെട്ടപാഞ്ചാലിയുടെദുരവസ്ഥയെ പറ്റി…