ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..

അനുപമസ്നേഹത്തിൻ അന്തരാർത്ഥങ്ങൾ കൂടണയുന്ന മൗനമായി.. ആ നിമിഷങ്ങളെ ആസ്വദിക്കാം..    

ചില്ലുജാലക വാതിലിൽ…

എത്ര സ്നേഹ വസന്ത ചമയമണിഞ്ഞുവെന്നാലും ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നിൽകീടാൻ..  

പോക്കുവെയിൽ പൊന്നുരുകി..

നമ്മളോന്നിച്ചിരിക്കാറുണ്ടായിരുന്ന കടല്‍ക്കരയിലെ മണല്‍ത്തിട്ടയില്‍ ഞാനിന്നൊറ്റയ്ക്കാണ്. ഓരോ തിരയും കരയെത്തേടി വരുന്ന പോലെ എന്‍റെ ചിന്തകളും എവിടെയെന്നറിയാത്ത നിന്നിലേക്കു തന്നെ. മനസ്സില്‍ മായാത്ത മുറിവായി ആ സായാഹ്നം. വലിയൊരു തിര കരയിലുപേക്ഷിച്ച വെണ്‍ശംഖ് കൌതുകത്തോടെ എടുത്ത് ഉള്ളംകൈയില്‍ വെച്ച് നേര്‍ത്തുനീണ്ട വിരലുകളാല്‍ പൊതിഞ്ഞുപിടിക്കാന്‍…

നാഹിദാ..

സീൻ 9 രാത്രി വൈകിയിട്ടും തിരക്കേറിയ റെയിൽവേ പ്ലാറ്റ് ഫോം. തോളത്തൊരു വലിയ ബാഗുമായി തിരക്കിനിടയിലൂടെ നടക്കുന്ന ഹരിശങ്കർ. നീളൻ കുർത്തയും കോട്ടൺ പാന്റും വേഷം. കൊച്ചിൻ- ഹൗറ അന്ത്യോദയ എക്സ്പ്രസ്സ് ലക്ഷ്യമാക്കി നീങ്ങുന്ന അയാൾ. ആരോ പുറകിൽനിന്ന് വിളിച്ചിട്ടെന്നവണ്ണം തിരിഞ്ഞു…

ആലോല നീലവിലോചനങ്ങൾ…

വീണ്ടും പ്രഭാതം.. നഷ്ടവസന്തങ്ങളിൽ ഉള്ളുപൊള്ളി ജീവിക്കുന്നവരുടെ ആലംബം.. വീണ്ടുമൊരു പുത്തൻ സൂര്യോദയം.. അതൊരു പ്രതീക്ഷയാണ്, ഒരുപക്ഷെ ജീവിതത്തെ, ജീവനെത്തന്നെ മുൻനടത്തുന്ന പ്രതീക്ഷ. കാലങ്ങൾക്കു മുൻപേ ആ പ്രതീക്ഷയിൽ ജീവിച്ചവരെ സങ്കൽപ്പത്തിൽ കാണുന്നു ഞാനിന്ന്.. മനസ്സിലെ ആലിലത്തളിരിൽ മന്മഥനെഴുതുന്ന കാവ്യത്തിലെ നായികയും നായകനുമായി…

പവിഴംപോൽ.. പവിഴാധരംപോൽ….

സൗന്ദര്യസങ്കല്പങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുന്നത് പ്രണയികളുടെ മനസ്സിലാണെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യാധിഷ്ഠിത പ്രണയത്തെക്കുറിച്ചല്ല, സൗകര്യദായകമായതുമല്ല, ഉള്ളിൽത്തട്ടി പ്രണയിക്കുന്നവരുടെ കാര്യമാണ്. കുറച്ചുകൂടി വിശദമായിപ്പറഞ്ഞാൽ പ്രണയികളിൽ കാണുന്നതെന്തും സൗന്ദര്യമാണ്.. അതുകാണുന്ന കണ്ണിന്റെ സൗന്ദര്യസങ്കല്പത്തിനപ്പുറം ഉള്ളടുപ്പങ്ങളല്ലേ. ഒരായുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, പിന്നെന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ പ്രണയം.. …

നാഹിദാ..

സീൻ 8 വീടിനുൾവശം. പഴയരീതിയിലുള്ള ലൈബ്രറി-കം-സ്റ്റഡി. സമയം ഉച്ചയോടടുക്കുന്നു. ഇലക്ട്രിക്ക് ലൈറ്റിന് പൂർണ്ണമായി തുരത്താൻ കഴിയാതെ ഇത്തിരി ഇരുൾ പതുങ്ങിനിൽക്കുന്നുണ്ട് മുറിയിൽ. ചുവരിലെ റാക്കുകളിലും മേശമേലും തിങ്ങിനിറഞ്ഞു പുസ്തകകങ്ങൾ. മേശയ്ക്കരികിലെ കസേരയിൽ പുറംതിരിഞ്ഞിരുന്ന് എഴുതുന്ന ഹരിശങ്കർ. വാതിൽ കടന്നുവരുന്ന നിത്യ, മൊബൈൽ…

ഓര്‍മ്മകളേ.. കൈവള ചാർത്തി..

ഓർമ്മകൾ.. ഗതകാലസ്മരണകൾ.. അവയിൽമാത്രം ജീവിക്കുന്നവർക്ക് അതെത്ര വിലപ്പെട്ടതാണ്..  പ്രിയപ്പെട്ടതാണ്!! ചിലപ്പോഴെങ്കിലും പൂർണ്ണമായ ഉണർച്ചയിലേയ്ക്ക്, ഉന്മേഷത്തിലേയ്ക്ക്, ഉത്സാഹത്തിലേയ്ക്ക് മനസ്സിനെ കൊണ്ടെത്തിക്കാനുള്ള അവയുടെ കഴിവ് അപാരമാണ്. കരിഞ്ഞുണങ്ങിയ പൂമരം വീണ്ടും തളിർക്കുന്നതുപോലെ.. നഷ്ടമായെന്നു വിശ്വസിച്ചിരുന്ന സന്തോഷങ്ങൾ തിരികെ വരുന്നപോലെ.. ഓർമ്മകൾ ഒരിടയെങ്കിലും നീറുന്ന ആത്മാവിനു…

ചെമ്പക പുഷ്പ സുവാസിത യാമം..ചന്ദ്രികയുണരും യാമം..

പുലരിയെക്കാളും സന്ധ്യയ്ക്കല്ലേ പ്രണയിയുടെ മനസ്സറിയുക..എന്തോ അങ്ങനെ തോന്നീട്ടുണ്ട്. വിടപറയുന്ന പ്രണയത്തിന്റെ ഓർമ്മ ഇപ്പോഴും സന്ധ്യയുടെ പശ്ചാത്തലത്തിൽ മാത്രം വന്നണയുന്നത് ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മപ്പെടുത്തലായതുകൊണ്ടാവാം. വെറുതെയിരുന്ന് ഓർമ്മകൾക്ക് പാടാൻ സന്ധ്യയുടെ പശ്ചാത്തലം തന്നെ അനുയോജ്യം. ഇതിലെ ഇതിലെ ഒരുനാള്‍ നീ വിടയോതിയ കഥ…

ജയം

കാലപൂരുഷ! നീയേകീ നോവുകള്‍ക്കൊക്കെ നാവുകള്‍ ഗദ്ഗദം വല കെട്ടുന്ന കണ്ഠത്തില്‍ പ്രാണ ധാരകള്‍! നിലയ്ക്കാതെ കുതിക്കൊള്‍വൂ നിന്‍ പദാഹതിയേല്‍ക്കവേ ചുര മാന്തിടുമസ്വസ്ഥ- ധീര യൗവ്വന സാഹസം! മുള പൊട്ടിയ നേരിന്റെ താഴ് വാരങ്ങളിലിന്നിതാ മുരിക്കുപോലെ പൂക്കുന്നൂ മൂടിയോരസ്ഥിപഞ്ജരം; കാണെക്കാണെ വളര്‍ന്നൂഴി- വാനം…

error: Content is protected !!
onwin