കുഞ്ഞുകിനാവിനോട്……

ഒരുപാടലഞ്ഞുടലാകെ തളർന്നൊടുവിലൂഴിയിൽവീഴാനുലഞ്ഞിടുമ്പോൾ, ഒരു കൊച്ചു കിളിനാദമകലെ നിന്നും വന്നുഹൃദയത്തിലേക്ക് ചേക്കേറിടുന്നു. ജീർണ്ണത മുറ്റിയ പ്രാണനിലേക്കിന്നുസ്നേഹനിലാവായി നീ നിറയവേ പോകുവാൻ ആവില്ലെനിക്കിനിദൂരങ്ങൾ ഏറെയുണ്ടൊപ്പം നടന്നു തീർക്കാൻ. അൻപോടെ കാത്ത കിനാവു നീ ;നിൻ സ്നേഹമെന്നിൽ ചൊരിയുന്ന പുണ്യതീർത്ഥം. ഇനിയുമുറയ്ക്കാത്ത മിഴികളാൽ എന്നെനീയലിവോടെ കാണുമീ…

സ്വർണ്ണക്കൂട്ടിലെ പക്ഷി

പനയോലത്താളിൽ ജനിച്ചനിന്നെപനിമതി പാലൂട്ടിയോമനിച്ചു. വിടരുന്ന പൂവിലൂടലയുന്ന കാറ്റിലൂ-ടധരപുടങ്ങൾ നിറം പകർന്നു. ഞൊറിവച്ചൊഴുകുന്ന കാട്ടാറിൻതീരത്തി- ലറിവില്ലാപൈതലായ് നീനടന്നു.വേദേതിഹാസ പെരുമാക്കളോമനി- ച്ചോമനത്വം നിനക്കന്നു നൽകി.നാടുവാഴുന്നവർ നിന്നെവിലയ്ക്കെടു- ത്തോമനിച്ചന്നൊരു കൂട്ടിലാക്കി. ചെല്ലച്ചിറകൊന്നടിച്ചു പറക്കുവാൻ തെന്നലിന്നൊപ്പം പറന്നുരസിക്കുവാൻ ചേറണിഞ്ഞീറനാക്കീടുവാൻ പൂമേനി കോരിത്തരിച്ച നിമേഷങ്ങളിൽപ്പോലു മൂഴിവാഴുന്നവന്നുള്ളലിഞ്ഞില്ല നിൻ കൂടുതുറന്നു…

തനിച്ചിരിക്കുമ്പോൾ …

തനിച്ചിരിക്കുമ്പോൾവാക്കുകൾ കൊണ്ടുപൂക്കൾ കൊരുക്കണമെന്ന്തോന്നും…അകലങ്ങളിലേക്ക്കണ്ണുനട്ട്പിറക്കാത്ത സ്വപ്നങ്ങളെഅരുമയായ് ചേർത്തുപിടിക്കാൻതോന്നും.. മഴ നനഞ്ഞ്പുലരികളിലൂടെകൈവിരൽ കോർത്ത്നടക്കാൻതോന്നും..ആർദ്രതയിലമർന്നാഴ്ന്ന്ഹിമകണങ്ങളെമാറോടണയ്ക്കാൻതോന്നും..നിശബ്ദത കൊണ്ട്നീ നെറുകയിലുമ്മ വയ്ക്കുമ്പോൾനിറന്ന പൂക്കൾപൊഴിഞ്ഞു വീണപുഴയിറമ്പിലൂടെമിഴിയിണ കോർത്ത്നടക്കാൻ തോന്നും.. ഓരോ വാക്കുംനിനക്ക് പകരുമ്പോൾപുതുമഴയേറ്റുണർന്നകുഞ്ഞു പൂവായ്ഞാനുണരും ..എന്നിട്ടും…എത്രയെത്ര സ്വപ്നസന്ദേഹങ്ങളുടെനീഹാര മറകൾക്ക്അപ്പുറത്തിരുന്നാണ്നീയെൻ്റെ ചിന്തകളെകോർത്തിണക്കുന്നത്.. കവിത. ബി

ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം.…

നിത്യത..

അവളെ പുൽകാനായിഅവൻ തൻ്റെ ചില്ലകളെ അനന്തതയിലേക്കു വിടർത്തി..എവിടെ നിന്നോ നീണ്ടു വരുന്ന കരുണയുടെയും സ്നേഹത്തിൻ്റെയും കരങ്ങൾക്കായ്രാപ്പകലുകളെ ധ്യാനമാക്കി തീർത്തു..തൻ്റേതു മാത്രമായ ഒരു കാത്തിരിപ്പിൽ വിരിയുമെന്നോർത്തസുഗന്ധ സൂനങ്ങളെ കിനാവിലൊളിപ്പിച്ച്വിചിത്രമായ ആകാശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ്..തിരിച്ചറിയപ്പെടുന്ന അർഥശൂന്യതയ്ക്കൊടുവിൽതന്നിലേക്കു തന്നെ മടങ്ങിയെത്താനുള്ള ക്ഷണംനിരസിക്കാനാവാതെ മൗനത്തിൻ്റെ കൂട്ടിലേക്ക്..! എത്രയോ…

അച്ഛനില്ലാത്ത പെൺകുട്ടി

അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും.…

വഴിവിളക്ക്

പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി…

ആചാര്യൻ

ഒരു കല്ലുപെൻസിൽ നീ എഴുതിക്കഴിഞ്ഞു തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ മുല്ലപ്പൂ മണക്കും..അതൊടിച്ച് പകുതി നീ തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ റോസാപ്പൂ മണക്കും..നീ എഴുതുന്നതിനു മുന്നേ അതു അടുത്തിരിക്കുന്നവനു കൊടുത്താൽ നിന്നെ ലില്ലിപ്പൂ മണക്കും..കൂടെയുള്ളവരുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കാൻ നീ…

കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –യീ ദാരിദ്ര്യ ചുഴിയിലോ ജീവിതത്തോണിയാടി..കരിമുഖമേന്തിയ കർക്കടം മാറുവാൻഇനിയെത്ര നാളുകൾ കാക്കണം ഞാൻ! മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശംതൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണംപുത്തനുടുപ്പുകൾ വാങ്ങണം കേമനായിപത്രാസു ചോരാതെ യാത്ര പോണം!പട്ടിണിപ്പാത്രമുടച്ചൊരു നാക്കിലമൊത്തം രുചിക്കൂട്ടു മുന്നിൽ വേണംകൂട്ടരോടൊക്കെയും സദ്യതൻ മേന്മ-കളേറ്റ മൂറ്റത്തോടെ…

വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…

error: Content is protected !!