‘കിറുക്കി’ ഭാർഗ്ഗവി

‘കിറുക്കി’ ഭാർഗ്ഗവി ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ…

പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും

പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം…

പവനരച്ചെഴുതിയ രാഗങ്ങൾ..

മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു. അന്തരിച്ച ഗായിക…

കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

വിട, പ്രിയ ലതാജീ

കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍ ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു. ഏ മേരെ വതൻ…

അഭ്രപാളിയിലെ പെരുന്തച്ചൻ

ഒരു സന്ധ്യാസമയം. വഴിയിൽ നാട്ടിയിരുന്ന കൽവിളക്കിൽ  ദീപം തെളിയിക്കാൻ ഒരു വൃദ്ധൻ നന്നേ പാടുപെടുന്നു.  തെക്കുനിന്നു വീശിയടിക്കുന്ന കാറ്റാണ് പ്രശ്‌നം.  വൃദ്ധന്റെ സങ്കടം മനസിലാക്കിയ വഴിപോക്കൻ തോളിൽ കിടന്ന തോർത്ത് മുകളിലേക്കുയർത്തി കാറ്റിന്റെ ദിശ മനസിലാക്കി. ഒരു നീളൻ കല്ലു കൊണ്ടുവന്ന് …

ജോൺസൺ മാസ്റ്റർ ഓർമ്മയിൽ ഒരു ഓണപ്പാട്ട് ..

ജോൺസൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് പത്തുവർഷം. മലയാളിയെന്നും പാടുന്ന ഒരു ഓണപ്പാട്ട്, അദ്ദേഹത്തിന്റെ ഓർമ്മപ്പാട്ടായി അടയാളം വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു. ആ ഓർമ്മയ്ക്ക്‌ മുന്നിൽ പ്രണാമം

ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി..

മലയാളത്തിലൊരു ഗസൽ എന്ന് ഓർക്കുമ്പോൾ മനസ്സിലുയരുന്ന മനോഹരഗാനം. അത്രയ്ക്ക് ഇഴചേർന്നുപോയ രചനയും സംഗീതവും ആലാപനവും.. ശ്രീകുമാരൻതമ്പി, എം. കെ. അർജുനൻ, യേശുദാസ്.

നാനാത്വത്തിൽ ഏകത്വം -2

ഐസിയുവിൽ സെക്യൂരിറ്റിമാർ മാറി മാറി വരുമായിരുന്നു. പകൽ ഷിഫ്റ്റിൽ ലേഡി സ്റ്റാഫും, ഈവെനിംഗ്‌, നൈറ്റ് ഷിഫ്റ്റ്സിൽ മെയിൽ സ്റ്റാഫും. ഇടയ്ക്ക് ലേഡി സ്റ്റാഫിനെ മറ്റു വാർഡിലോട്ടു മാറ്റുമ്പോൾ മെയിൽ സെക്യൂരിറ്റി പകലും വരുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഷറഫുദ്ധീനെ മാറ്റി നിർത്തിയാൽ മറ്റു…

നാനാത്വത്തിൽ ഏകത്വം

മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ആയി തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു ബിപിഒ കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല വിവാഹത്തിന് ശേഷം ഈ മേഖലയിൽ തന്നെ യുഎഇ യിലെ ഒരു ഹോസ്പിറ്റലിൽ സേവനം തുടങ്ങുമെന്ന്. പ്രസ്തുത ഹോസ്പിറ്റലിലെ ഐ സി യു/എൻ ഐ സി…

error: Content is protected !!