പുറത്തു മഴ തിമിർത്തു പെയ്യുന്നു. അവൾ പതിയെ എഴുന്നേറ്റു. രാത്രിമഴ അവൾക്കെന്നും പ്രിയപ്പെട്ട ഒന്നാണ്. മുന്നോട്ട് നടക്കും തോറും കാലിലെ ചങ്ങല ഇറുകിക്കൊണ്ടേയിരുന്നു. സെല്ലിന്റെ ഇരുമ്പഴികൾക്കരികിലെത്തിയപ്പോഴേക്കും ചങ്ങല മുറുകിയ കാലിലെ വൃണം അവളെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും രാത്രിമഴയുടെ വശ്യമായ സൗന്ദര്യം…