ഇന്നലെകള്‍

ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…

ഗർഭഭൂമി

പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ. നൂറ്റാണ്ടുകളിലെ ഒരു ദിവസം…

പച്ചകം

അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…

error: Content is protected !!