സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന്…

സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന്…

മറക്കാതെ കാണുക.. തിങ്കൾ മുതൽ വെള്ളിവരെ..

നല്ല ഉറക്കത്തിലായിരുന്നു. മൊബൈലിന്റെ അലർച്ച ഉറക്കം മുറിച്ചതിലുള്ള അലോസരം മറച്ചുവയ്ക്കാതെയാണ് ഫോൺകോളിനു മറുപടി പറഞ്ഞത്. അതൊട്ടും കാര്യമാക്കാതെ സീരിയൽ ഡയറക്ടർ രമാകാന്തൻ സാർ നേരിട്ട് കാര്യത്തിലേക്കു കടന്നു.“എന്തായി സത്യനാഥാ തന്റെ പുതിയ സ്ക്രിപ്റ്റ്? എഴുത്ത് പകുതിയാകുമ്പോ താൻ വരാന്നല്ലേ പറഞ്ഞത് ഡിസ്‌കഷന്.…

ഗാന്ധാരി ഒരു സ്ത്രീയായിരുന്നു

രാജപത്നിയെന്നോ രാജമാതാവെന്നോ ഒക്കെയുള്ള വാഴ്ത്തുപാടലുകൾ യുദ്ധം തുടങ്ങുന്നതിനു മുമ്പേ ഗാന്ധാരി ഉപേക്ഷിച്ചിരുന്നു. യുദ്ധത്തിന്റെ ജയ-പരാജയങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, അന്തഃപുരത്തിൽ സാധാരണ ദിവസങ്ങൾ പോലെ പ്രാർത്ഥിച്ചും ഉറങ്ങിയും കഴിഞ്ഞ അമ്മ, മക്കൾക്ക് അത്ഭുതമായിരുന്നു. ഗാന്ധാരിയുടെ വാക്കുകൾക്ക് യുദ്ധത്തിന്റെ പതിനെട്ടു നാളുകളിലും ഒരു…

വയനാടന്‍ കാപ്പിത്തോട്ടം

പറവൂരു നിന്നും ആദ്യ നിയമനം കിട്ടി വയനാടന്‍ ചുരം കയറുമ്പോഴേ ജാസ്മിന്റെ മനസ്സില്‍ കയറിക്കൂടിയതാണ് ഒരു കാപ്പിത്തോട്ടം സ്വന്തമാക്കണമെന്ന മോഹം. ആഗ്രഹിക്കാന്‍ കപ്പം കൊടുക്കണ്ടല്ലോ എന്ന ആത്മഗതം തൊട്ടടുത്തിരുന്ന കെട്ടിയോന്റെതായിരുന്നു. യു. പി. സ്കൂള്‍ ടീച്ചര്‍ ആയിട്ടാണ് നിയമനം.അതും കാട്ടിനുള്ളിലെ ഒരു…

വാക്ക്

ഞാൻമൗനത്തിൻ്റെആകാശ ശോണിമനീയൊരുവാക്കിൻ്റെ പക്ഷിയാവുക…പറന്നുയരാൻമാടി വിളിക്കുന്ന ആകാശം…ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …ഉടലിൽ .. ഉയിരിൽ..സ്വപ്നങ്ങളിൽവാക്കുകൾക് ശാന്തി..കരുണയിലും വാത്സല്യത്തിലുംവാക്കുകൾക്ക്ആർദ്രത …സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..പ്രണയത്തിൽ അസ്തമയ ശോഭ ..സൗഹൃദങ്ങളിൽപങ്കുവയ്ക്കലിൻ്റ ആഴം..ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽഞാൻ നട്ട വാക്കുകൾഎൻ്റെ ആകാശങ്ങളിലേക്ക്ചില്ലകൾ വിടർത്തി ..പടരാൻ…

തിരയിളക്കം

അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച…

കുഞ്ഞനും കോവാലനും

എണ്ണിയാലൊടുങ്ങാത്ത ചവിട്ടുപഴുതുകളുള്ള മുളയേണി.. അതങ്ങ് ആകാശത്തേയ്ക്ക് കയറിപ്പോവാനുള്ളതാണെന്നു തോന്നും നീളം കണ്ടാൽ. കൊന്നത്തെങ്ങുകളുടെ ഉച്ചിവെളുപ്പിലേയ്ക്ക് വലിഞ്ഞുകയറി അവിടെയുള്ള രണ്ടുനാലെണ്ണമെങ്കിലും വെട്ടിയിടണമെങ്കിൽ അത്രയും നീളം തന്നെ വേണം! പത്തുനാല്പതു വർഷം മുൻപുള്ള കഥയാണ്, ഇന്നത്തെപ്പോലെ തെങ്ങുകയറ്റത്തിന് യന്ത്രമൊന്നും ആയിട്ടില്ല. ഏണി കഴിഞ്ഞുള്ള ഭാഗം…

ഒരു ഭ്രാന്തൻ സ്വപ്നം

ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ, വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…

അയ്യപ്പൻ

കുട്ടിയും അയ്യപ്പനും കൂട്ടുകാരായിരുന്നു. അഥവാ അവൾ അങ്ങനെ വിശ്വസിച്ചു. ഇടയകൽച്ചയുള്ള ഇരുമ്പു കമ്പിക്കൂട്ടിലിരിക്കുന്ന അയ്യപ്പനെയായിരുന്നു, പ്രധാന പ്രതിഷ്ഠയായ സർവ്വാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ ദേവിയെക്കാളും അവൾക്കിഷ്ടം.അമ്പലത്തിനും പ്രതിഷ്ഠകൾക്കുമൊക്കെ തനി തമിഴ് ഛായയായിരുന്നിട്ടും അയ്യപ്പൻറെ അമ്പലത്തിൽ മാത്രം അവളൊരു കേരളത്തനിമ കണ്ടു. അയ്യപ്പൻറെ സ്ഥലത്തെ…

error: Content is protected !!