ഇന്ന് മകൾ അവളുടെ പുസ്തകം എഴുതിത്തീർത്തു! എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന്…
Category: Home
സായാഹ്നരാഗങ്ങളുടെ ചിറകിൽ ആസ്വാദകരെ ഭാവലോകത്തുയർത്തി ഹിമാംശു പാടി..
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനും പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകനുമായ ഹിമാംശു നന്ദ ഒരുക്കിയ സംഗീതസായാഹ്നം തിരുവനന്തപുരത്തെ കലാസ്വാദകർക്ക് വിശേഷാനുഭവമായി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലെ വിശേഷാൽ സദസ്സിനു മുന്നിലായിരുന്നു സംഗീതത്തിൻ്റെ ഭാവമഴ പെയ്തിറങ്ങിയത്.സായാഹ്ന രാഗമായ മധുവന്തിയിൽ…
ഉണർവ്വേകുന്ന ഉത്തരങ്ങളുമായി GPT-4
“നമ്മൾ, മനുഷ്യർക്ക് എങ്ങനെ ഒത്തൊരുമയോടെ വർത്തിക്കാനാവും?”“How can we as humans all just get along?”“One of the most important things we can do to get along with others is to cultivate empathy…
ചല്ലി
അദ്ധ്യായം 11 ജനലിന്‍റെ പടിയില്‍ ഇരുന്നപ്പോഴാണ് കണക്ക് ഡിപ്പാര്‍ട്ട്മെന്‍റിലെ എച്ച്ഓഡി വായിലും മൂക്കിലും തുണി പിടിച്ച് പോകുന്നത് കണ്ടത്. കൂടെ ടീച്ചര്‍മാരും കുട്ടികളും ഉണ്ട്. എന്‍റെ അടുത്തുകൂടി വെള്ളിക്കണ്ണന്‍ മലയാളം ഡിപ്പാര്‍മെന്‍റിന്‍റെ അങ്ങേട്ട് ഓടുന്നതും കണ്ടു. സാറ് അവന്‍റെ അച്ഛന് പറഞ്ഞു.…
ആചാര്യൻ
ഒരു കല്ലുപെൻസിൽ നീ എഴുതിക്കഴിഞ്ഞു തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ മുല്ലപ്പൂ മണക്കും..അതൊടിച്ച് പകുതി നീ തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ റോസാപ്പൂ മണക്കും..നീ എഴുതുന്നതിനു മുന്നേ അതു അടുത്തിരിക്കുന്നവനു കൊടുത്താൽ നിന്നെ ലില്ലിപ്പൂ മണക്കും..കൂടെയുള്ളവരുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കാൻ നീ…
ചല്ലി
അദ്ധ്യായം 10 കാലത്തിന്‍റെ കാവ്യ നീതി എന്ന് പറയും പോലെ കാലത്തിന് ഒരു പ്രണയനീതിയും ഉണ്ടാകും. ദിവസങ്ങള്‍ക്ക് ശേഷം അവനെ കണ്ടപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്. മുഖത്ത് നോക്കി ചിരിച്ചു. അവന്‍റെ ചിരിക്ക് വല്ലൊത്തു സൗന്ദര്യം.”ആഹാ…ചെവലപ്പൊട്ട് കൊള്ളാല്ലോ…”ശരീരം ഒന്നാകെ തണുത്തു. പൊട്ട്…
സ്പർശം
ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട് മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട് ഉടയവൻ…
ചല്ലി
അദ്ധ്യായം 9സൗന്ദര്യത്തിന്‍റെ ബിംബങ്ങളെ എഴുത്തുകാരന്‍ അവന്‍റെ ചരടില്‍ കോര്‍ത്തു വച്ചത് വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത വരികളാണ് എന്‍റെ വെള്ളിക്കണ്ണന്‍ പറിഞ്ഞിട്ട് പോയത്. വാകച്ചോപ്പിനെ തിരഞ്ഞു. രക്തവര്‍ണ്ണമുള്ള വാകപ്പൂവിനെ കണ്‍കുളിര്‍ക്കെ കണ്ടു. മുകളില്‍ നിന്നും ചിരിച്ചും തറയില്‍ ചിതറിയും. എന്‍റെ രാജകുമാരന്‍റെ വാക്കുകള്‍…