മേഘമൗനങ്ങൾ സ്നേഹമഴയായെങ്കിൽ…

ഗഹന വ്യഥകളുറഞ്ഞ മനസ്സിന്റെമഞ്ഞുകൂടാര മൗനഗേഹങ്ങളിൽ,ചുണ്ടുണങ്ങിയ സ്വപ്നക്കുരുന്നുകൾസ്നേഹവാത്സല്യമഴ കാത്തുറങ്ങവേ,പെയ്തു തോരാത്ത വ്യാമോഹമായിരംവെമ്പി നിൽപ്പാണ് ഹൃദയാന്തരങ്ങളിൽ. വറുതി തീർക്കുന്ന വേനൽ സ്മൃതികളിൽ,നീറി നെഞ്ചകം ചുട്ടുപൊള്ളുന്നിതാ.വന്നുനിറയട്ടെ വർഷമായ് സ്നേഹത്തിൻഅമൃത ഗീതികൾ ആത്മശൈലങ്ങളിൽ. നഷ്ടസ്വപ്നങ്ങൾ തീക്കടൽ തിരകൾ പോൽകരളിൻ തീരങ്ങളിൽ വന്നലയ്ക്കവേ,മുഗ്ദ്ധസ്നേഹത്തിൻ താരാട്ട ലകളിൽ,മുങ്ങിയുണരുവാൻ ഹൃദയം തുടിക്കുന്നു.…

അച്ഛനില്ലാത്ത പെൺകുട്ടി

അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും.…

വഴിവിളക്ക്

പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി…

കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…

ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…

സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

കനൽ

ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്. അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്. അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ,…

അമ്മയ്ക്ക്..

അന്നു ഞാൻ ഏകനായ് നിന്നൊരിടത്തിൽ വന്നു നീ നിന്നിലൊരു അംശമാക്കി മാറ്റിയില്ലേ …..നാളുകൾ കഴിയവേ എന്നിലെ ഏകാന്ത ചിന്തകൾ മാറി ഒലിച്ചു പോയ്നിന്നിടത്തിൽ ഞാൻ എന്തു യോഗ്യനായ് വന്നുവോ …അത്രമേൽ ഒത്തൊരു യോഗിയായി …..അങ്ങനെ നാളുകൾ ഏറെയായ് പോകവെ ….ഞാനെന്ന ഭാവം…

തഴുത്‌

നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം.. കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..? എതിരെ ഒരു…

നിത്യത

അൽപ്പനേരം എന്റെ അടുത്തിരിക്കൂആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..അൽപ്പദൂരം അകന്നിരുന്നെങ്കിലും,ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,വിരിഞ്ഞതൊക്കെ നേർധാരകൾ,പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖംകാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..പാറിനടന്നു തിരയുന്നതേതോ, അത്ആകെയൊരല്പം ആനന്ദമല്ലയോ മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,ഇനിയുമെനിക്കമ്പിളിയെ…

error: Content is protected !!