അന്നു ഞാൻ ഏകനായ് നിന്നൊരിടത്തിൽ വന്നു നീ നിന്നിലൊരു അംശമാക്കി മാറ്റിയില്ലേ …..
നാളുകൾ കഴിയവേ എന്നിലെ ഏകാന്ത ചിന്തകൾ മാറി ഒലിച്ചു പോയ്
നിന്നിടത്തിൽ ഞാൻ എന്തു യോഗ്യനായ് വന്നുവോ …
അത്രമേൽ ഒത്തൊരു യോഗിയായി …..
അങ്ങനെ നാളുകൾ ഏറെയായ് പോകവെ ….
ഞാനെന്ന ഭാവം എന്നിലുടലെടുത്തു.
കള്ളവും ചൊല്ലി ഞാൻ നിൻ കണ്ണ് മായ്‌ചപ്പോൾ എന്നിലെ മാനസം ഭീതിയായി.
എന്നിട്ടെന്തോരു വട്ടം ഞാൻ തള്ളി പറഞ്ഞിട്ടുമെന്തേ നീ …. തായേ…. എന്നെ മാറ്റി നിർത്തിയില്ല ……!
സന്ദീപ് ജി. വായില്യാംകുന്ന്