മനുഷ്യരാശിക്ക് ഭീഷണിയായി പടർന്നു പിടിക്കുകയും ഇതിനോടകം ലക്ഷക്കണക്കിന് ജീവനപഹരിക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ജനത ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഈ അവസരത്തിൽ കലാകാരന്മാരും അവരവരുടെ പ്രവർത്തന മേഖലകളിൽ സജീവമാണ്. നിസ്വാർത്ഥമായി കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം, എഴുത്തുകളും ചിത്രങ്ങളും ഗാനങ്ങളുമായി,…
Author: Admin
ട്രാന്‍സ്
ഭയം എന്ന വികാരമാണ് ദൈവസൃഷ്ടിക്ക് മനുഷ്യനെ പ്രാപ്തനാക്കിയതിൽ പ്രധാനപ്പെട്ട ഒരു കാരണമായി പൊതുവെ കരുതപ്പെടുന്നത് . അതിന്റെ ഉപോല്പന്നമാണ് തന്റെ രക്ഷകനുമായി ആശയവിനിമയം എന്ന മനുഷ്യന്റെ എല്ലാക്കാലത്തേയും ആഗ്രഹം .പുരാതന ഗ്രീസിൽ ദൈവ അരുളപ്പാടുകൾ ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം…
വെറും ഒരു അണുവിനുമുന്നിൽ..
വെറും ഒരു അണുവിനുമുന്നിൽ വിശ്വം നിശ്ചലമായിരിയ്ക്കുന്നു.. ഒരു കഷ്ണം തുണിയിലാണ് മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും കൂട്ടി കെട്ടിയിരിയ്ക്കുന്നത്. ശ്വാസത്തെ പോലും നാം സ്വയം തടവിലാക്കി. ഭൂഗോളം തുറിച്ചു നോക്കുന്നുണ്ട് . ഷാർജയിലെ ഒരിയ്ക്കലും ഉറങ്ങാത്ത നഗരം ഇന്നിപ്പോൾ മൗനത്തിലാണ്. കറ്റാർ വാഴകൾ…
കുട്ടികളെ തല്ലി പഠിപ്പിയ്ക്കണമോ..
ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവർ പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ…
വെയിൽ മരങ്ങൾ
22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ച ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, മുങ്ങിപ്പോയ തുരുത്തിലെ ആലംബഹീനരായ മനുഷ്യരുടെ ജീവിതം പറയുന്നു. സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസിന് മികച്ച നടൻ അവാർഡ് നേടിക്കൊടുത്ത…
ഉത്തരങ്ങൾ ബാക്കിയാവുന്ന ചോദ്യങ്ങളുടെ ദൈവക്കളി!
പുതിയ കാലത്തിന്റെ കൂനിച്ച ചോദ്യങ്ങൾ കൊഞ്ഞനം കുത്തുന്ന കഥകളുടെ സമാഹാരമാണ് അജിജേഷ് പച്ചാട്ട് ദൈവക്കളിയിലൂടെ നമുക്കിട്ടു തരുന്നത്. ഓരോ കഥയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ഉത്തരങ്ങൾ നൽകിയാലും ഒരു ചോദ്യം വീണ്ടും ബാക്കിയാകും. അസാധാരണ ചിന്തകളുടെ അതിസാധാരണ പറച്ചിലിലൂടെ ഓരോ കഥയും…
ത്യാഗി
ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ? മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം തെളിയുന്ന കൗതുകങ്ങളുമായി സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി; പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും. വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും. ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം വർത്തമാനങ്ങളേതുമില്ലാത്ത…