പ്രണയ സംവാദം….

അവനും ഞാനുംരണ്ടു ഗണക്കാരായിരുന്നു..നന്മയുറച്ച അസുരനോടൊപ്പംതിന്മ തെണ്ടി ചാപ്പകുത്താനൊരുദേവനായ് ഞാനും.. ഞാൻ കൈയിലൊരുകവിത പുണരുമ്പോൾഅവൻ ‘ചർച്ചിലിന്റെനുണഫാക്ടറി’യെപറ്റി വാചാലനാകും… ഞാൻ തൂലികയൊന്നുകുടഞ്ഞെറിഞ്ഞുചിതറിവീണ വാക്കുകളെചേർത്തുവയ്ക്കാൻവെമ്പുമ്പോൾഅവൻ ഷേക്സ്പിയറിന്റെഹാംലെറ്റിനെ വാഴ്ത്തും… നടവഴികളിലൊക്കെആത്മഹർഷം നൽകും സുമങ്ങളെ തൊട്ടുതഴുകുമ്പോൾഅവയുടെ ക്ഷണികജീവിതങ്ങളെപറ്റിയോർത്തു മൗനം മൂടുമ്പോൾഅവൻ ഒന്നാംലോകമഹായുദ്ധംഅവസാനിപ്പിച്ചവേഴ്സായിസന്ധിയുടെകപടതയെപ്പറ്റി പിറുപിറുക്കും… പ്രണയലേഖനങ്ങളിലെപൈങ്കിളികളിൽഅടയിരുന്നു പെറ്റുകൂട്ടിസ്നേഹം കുറയുന്നെന്ന്പരിഭവമോതുമ്പോൾപഞ്ചപാണ്ഡവന്മാരുണ്ടായിട്ടുംപൊതുസദസിൽതുണിയുരിയപ്പെട്ടപാഞ്ചാലിയുടെദുരവസ്ഥയെ പറ്റി…

നിശ്ചലത

എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു.. നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല.. നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ,…

മനസ്സ്

മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം. നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും. ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും.. സ്നേഹം വെറുപ്പായും,…

എന്റെ നിഴൽച്ചിത്രത്തിന് ഏതാനും വരകൾ..

വിലാസം മാറിഎഴുതിപ്പോയ വരികളുടെഗതിവിപര്യയം എന്നും നിനക്കായിരുന്നുഅപാരതയുടെ ഉൾത്തുടുപ്പിന്നന്വേഷണങ്ങളിൽമൊഴി തെരഞ്ഞിറങ്ങുമ്പോൾനിന്റെ , ഉറവ വറ്റാത്ത പെരുംപുണ്യത്തിന്റെ പാലംസൗരദുഖത്തിന്റെ പേരിടാനാവാത്ത സമസ്യകൾചോരവാർന്നുഴലുമ്പോൾആകാശദൂത് മറന്ന് ലന്തപ്പഴം പറിക്കുന്നബാല്യപ്പെരുമയുടെ മാമ്പഴസ്മൃതികൾആരോ ഓതിത്തന്നുറപ്പിച്ച പഴഞ്ചൻ ഗുണകോഷ്ഠകങ്ങളിൽസൂര്യകാന്തിപ്പൂവിന്റെ , മഴയുടെ , മണ്ണിരയുടെത്രിസന്ധ്യത്തിരിയുടെ,അമ്മയുടെ വിയർപ്പിന്റെപുണ്യംപെരുത്ത സുഗന്ധപൂരം പൂതപ്പാട്ടിലലിഞ്ഞു ,തോട്ടിന്കരയിൽ ഒന്നാമനായിക്കുളിച്ചുകഞ്ഞിപ്പശയുള്ള…

മൗനം

മൗനമേ.. നീ എന്നില്‍ മിടിക്കേണമേ.. നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും,…

നിറപ്പെൻസിൽ

കളഞ്ഞുപോയ സ്നേഹംകാണാതെപോയ പുഞ്ചിരിവിടചൊല്ലിയ സൗഹൃദം-ഇന്നെന്റെ ഖേദംഇതൊന്നുമല്ല.പുസ്തകസഞ്ചിയുടെ ഇരുളിൽനഷ്ടപ്പെട്ട നിറപ്പെൻസിൽതിരഞ്ഞുതിരഞ്ഞ്കാണാതെ കാണാതെപിണങ്ങിപ്പിണങ്ങിചിണുങ്ങിച്ചിണുങ്ങിനടന്നുനടന്നുപോയഒരുകുട്ടിയെകാണുന്നില്ലഎവിടെയെന്നറിയുന്നില്ലഅതാണ്,അതു മാത്രമാണ്ഇന്നെന്റെ ഖേദം ശ്രീകുമാർ കക്കാട്

error: Content is protected !!