സ്പർശം

ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്‌. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട്‌ മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട്‌ ഉടയവൻ…

കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –യീ ദാരിദ്ര്യ ചുഴിയിലോ ജീവിതത്തോണിയാടി..കരിമുഖമേന്തിയ കർക്കടം മാറുവാൻഇനിയെത്ര നാളുകൾ കാക്കണം ഞാൻ! മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശംതൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണംപുത്തനുടുപ്പുകൾ വാങ്ങണം കേമനായിപത്രാസു ചോരാതെ യാത്ര പോണം!പട്ടിണിപ്പാത്രമുടച്ചൊരു നാക്കിലമൊത്തം രുചിക്കൂട്ടു മുന്നിൽ വേണംകൂട്ടരോടൊക്കെയും സദ്യതൻ മേന്മ-കളേറ്റ മൂറ്റത്തോടെ…

അഭിമുഖം

പേര്?? ഗതിയില്ലാതൊഴുകുന്ന പുഴയ്ക്ക്പലനാട്ടിൽ പലതാണു പേര്.എന്നിലൊരു കാലംകനൽമാറ്റി ചിതയാറ്റിആത്മാവിലൂടൊലിച്ചുപേരറിയാത്തവളാക്കി…സ്വയം ഒരു പേരിടുന്നവളാക്കി … വയസ്?? എണ്ണിയിട്ടില്ലിന്നേവരെനോവ് തുപ്പിയ പകലിനെസ്നേഹം പകർന്ന രാവിനെമരിച്ചിട്ടും ഉയിരുള്ള എന്നെ ജോലി?? നോവിനെ എഴുതിവിൽക്കുംകീ കൊടുത്തോടുന്ന പാവയാകുംആകാശത്തെ തുന്നികടലിനെ ഡപ്പിയിലാക്കിമണലില്ലാതെ ചെടിമുളപ്പിക്കും അച്ഛൻ?? മരിച്ചെന്നു പറയുന്നുണ്ട്സർക്കാർ കടലാസ്സിൽ.സ്വപ്നത്തെ…

കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…

ഏകാലാപനങ്ങൾ…

ജീവനില്ലെന്നു കരുതിയവ പോലും പലതും എന്നോട് മിണ്ടാറുണ്ടാവണം…കാതോർത്തിരിക്കാൻ എന്നിലെ കേൾവിക്കാരി എന്നേ മരിച്ചുകഴിഞ്ഞു…കടലോളമുരിയാടാൻ കഥകളെന്നിലൊരുപാടുണ്ടെന്നാകിലും നിഴലനക്കമായ് പോലും കടന്നു വന്നതില്ലയാരും.. ആർദ്രത നിലവിളക്കുതിരിപോൽ പ്രതീക്ഷയുടെ നാളം തെളിയിച്ച പ്രിയമാർന്ന രൂപമിന്നൊട്ടകലെയാണ്.. പറയുവാനേറെയുണ്ടാകയാൽ കേൾക്കാനെനിക്കു നേരമില്ല…ഒരു ജന്മത്തോളം വാതോരാതെ സ്വയം മറന്നുരിയാടണം…ഇല്ല.. എന്നിലിനി…

കഥ

അക്ഷരങ്ങളൊരിക്കൽ വാക്കുകളോട്‌ പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക്‌ പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…

വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…

സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

മിത്രം

എന്റെ ആത്മമിത്രമേ.. എന്തിനു നീ തലകുനിച്ചിരിക്കണം..? നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം. എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ…

അച്ഛൻ

ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…

error: Content is protected !!