ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം.…

നിത്യത..

അവളെ പുൽകാനായിഅവൻ തൻ്റെ ചില്ലകളെ അനന്തതയിലേക്കു വിടർത്തി..എവിടെ നിന്നോ നീണ്ടു വരുന്ന കരുണയുടെയും സ്നേഹത്തിൻ്റെയും കരങ്ങൾക്കായ്രാപ്പകലുകളെ ധ്യാനമാക്കി തീർത്തു..തൻ്റേതു മാത്രമായ ഒരു കാത്തിരിപ്പിൽ വിരിയുമെന്നോർത്തസുഗന്ധ സൂനങ്ങളെ കിനാവിലൊളിപ്പിച്ച്വിചിത്രമായ ആകാശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ്..തിരിച്ചറിയപ്പെടുന്ന അർഥശൂന്യതയ്ക്കൊടുവിൽതന്നിലേക്കു തന്നെ മടങ്ങിയെത്താനുള്ള ക്ഷണംനിരസിക്കാനാവാതെ മൗനത്തിൻ്റെ കൂട്ടിലേക്ക്..! എത്രയോ…

അച്ഛനില്ലാത്ത പെൺകുട്ടി

അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും.…

വഴിവിളക്ക്

പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി…

അവൾ…..! അവളോടെനിക്ക് പറയാനുള്ളത്

……….1……..(അവളോട്….)” കണ്ണുനീരിനെ മറ്റേതുമല്ലാതെ കണ്ടു ശീലിച്ച നിർമ്മല ഹൃത്തടം,പങ്കുവയ്‌പിന്റെ കമ്പോള ശാലയിൽശ്രുതി മുറിഞ്ഞൊരു വായ്‌ത്താരി മൂളവേ,ഒത്തുതീർപ്പിന്റെ വൈദഗ്ദ്ധ്യമൽപവുംതൊട്ടു തീണ്ടാത്തപ്രാണന്റെയഗ്നിയിൽ,കരളു നീറ്റി മിനുക്കിയ സ്നേഹമിന്നേറ്റു വാങ്ങാതെ തണൽ ശയ്യയിങ്കൽ ഞാൻ,പതറി നിൽപ്പുണ്ട് പതിരായുതിരും നിൻപ്രണയമൊഴികളെ പാടെ മറന്ന പോൽ….. ……….2……….(അവളോട്….)ഞാൻ,…. ഉള്ളിലാളുന്ന സന്ദേഹ…

ആചാര്യൻ

ഒരു കല്ലുപെൻസിൽ നീ എഴുതിക്കഴിഞ്ഞു തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ മുല്ലപ്പൂ മണക്കും..അതൊടിച്ച് പകുതി നീ തൊട്ടടുത്തിരിക്കുന്നവന് എഴുതാൻ കൊടുക്കുമ്പോൾ നിന്നെ റോസാപ്പൂ മണക്കും..നീ എഴുതുന്നതിനു മുന്നേ അതു അടുത്തിരിക്കുന്നവനു കൊടുത്താൽ നിന്നെ ലില്ലിപ്പൂ മണക്കും..കൂടെയുള്ളവരുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയാക്കാൻ നീ…

സ്പർശം

ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്‌. മണ്ണിനടിയിൽ പൂഴ്‌ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട്‌ മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട്‌ ഉടയവൻ…

കുഞ്ഞൂട്ടന്റെ ഓണസ്വപ്നങ്ങൾ..

മഴവന്നു പുഴ നിറഞ്ഞൊഴുകി –യീ ദാരിദ്ര്യ ചുഴിയിലോ ജീവിതത്തോണിയാടി..കരിമുഖമേന്തിയ കർക്കടം മാറുവാൻഇനിയെത്ര നാളുകൾ കാക്കണം ഞാൻ! മുറ്റത്ത് പൂക്കാലം തീർക്കണം, ആകാശംതൊട്ടോടാൻ ഊഞ്ഞാലു കെട്ടിടേണംപുത്തനുടുപ്പുകൾ വാങ്ങണം കേമനായിപത്രാസു ചോരാതെ യാത്ര പോണം!പട്ടിണിപ്പാത്രമുടച്ചൊരു നാക്കിലമൊത്തം രുചിക്കൂട്ടു മുന്നിൽ വേണംകൂട്ടരോടൊക്കെയും സദ്യതൻ മേന്മ-കളേറ്റ മൂറ്റത്തോടെ…

അഭിമുഖം

പേര്?? ഗതിയില്ലാതൊഴുകുന്ന പുഴയ്ക്ക്പലനാട്ടിൽ പലതാണു പേര്.എന്നിലൊരു കാലംകനൽമാറ്റി ചിതയാറ്റിആത്മാവിലൂടൊലിച്ചുപേരറിയാത്തവളാക്കി…സ്വയം ഒരു പേരിടുന്നവളാക്കി … വയസ്?? എണ്ണിയിട്ടില്ലിന്നേവരെനോവ് തുപ്പിയ പകലിനെസ്നേഹം പകർന്ന രാവിനെമരിച്ചിട്ടും ഉയിരുള്ള എന്നെ ജോലി?? നോവിനെ എഴുതിവിൽക്കുംകീ കൊടുത്തോടുന്ന പാവയാകുംആകാശത്തെ തുന്നികടലിനെ ഡപ്പിയിലാക്കിമണലില്ലാതെ ചെടിമുളപ്പിക്കും അച്ഛൻ?? മരിച്ചെന്നു പറയുന്നുണ്ട്സർക്കാർ കടലാസ്സിൽ.സ്വപ്നത്തെ…

കുട്ടിപ്പാട്ട്

പാട്ടൊന്നു പാടുവാൻ കൂടാത്ത പൈങ്കിളീപുന്നെല്ലിൻ പാടത്ത് പാറുന്ന തേൻകിളീപാറിപ്പറന്നു നീ പൂന്തേനുണ്ണുവാൻപൂമരക്കൊമ്പിലേക്കൊന്നു വായോ… ആലോലം താലോലം ഓലെഞ്ഞാലിക്കിളീആടിക്കളിക്കുന്ന പഞ്ചവർണക്കിളീആകാശക്കൊമ്പിലേക്കൂയലിട്ടാടുവാൻആടുന്നൊരോലമേലൊന്നു വായോ.. മാനത്ത് കാറൊന്നു പൂക്കണ കണ്ടേമാരിവിൽപ്പൂങ്കൂല മിന്നണ കണ്ടേമിന്നലും ധുംധുഭിനാദവും വന്നേമയിലാടുംകുന്നിലേക്കാടിവാ മയിലേ.. കളകളനാദം നിരനിരയായ് കേട്ടുംകാറ്റിൻ കൈകളെ തഞ്ചത്തിൽ തൊട്ടുംകൈതോലക്കയ്യിൽ…

error: Content is protected !!