നാം കാണാത്ത ദർശനങ്ങൾ സ്നേഹത്തിനുണ്ട്..നാം കേൾക്കാത്ത ശബ്ദങ്ങൾ സ്നേഹം കേൾക്കും..അദൃശ്യമായി ആൾക്കൂട്ടങ്ങളോട് സ്നേഹം സംസാരിക്കും..ഓരോ മനുഷ്യരിലൂടെയും ഇനിയും ജനിക്കാനിരിക്കുന്ന മാനവരാശിയോടത് സംസാരിക്കും..എന്നോ വന്നു, ഇന്നു കാണുന്ന, എന്നും നിലനിന്നുപോകുന്ന വെളിച്ചമാണത്.. മനുഷ്യൻ കാണാതെപോകുന്ന വെളിച്ചം..കേൾക്കാതെ പോകുന്ന ശബ്ദം..അനുഭവിക്കാതെ തള്ളിമാറ്റുന്ന വികാരം..ഓരോ മനുഷ്യരിലും…
Category: Poems
അമ്മയ്ക്ക്..
അന്നു ഞാൻ ഏകനായ് നിന്നൊരിടത്തിൽ വന്നു നീ നിന്നിലൊരു അംശമാക്കി മാറ്റിയില്ലേ …..നാളുകൾ കഴിയവേ എന്നിലെ ഏകാന്ത ചിന്തകൾ മാറി ഒലിച്ചു പോയ്നിന്നിടത്തിൽ ഞാൻ എന്തു യോഗ്യനായ് വന്നുവോ …അത്രമേൽ ഒത്തൊരു യോഗിയായി …..അങ്ങനെ നാളുകൾ ഏറെയായ് പോകവെ ….ഞാനെന്ന ഭാവം…
തഴുത്
നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം.. കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..? എതിരെ ഒരു…
നിത്യത
അൽപ്പനേരം എന്റെ അടുത്തിരിക്കൂആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..അൽപ്പദൂരം അകന്നിരുന്നെങ്കിലും,ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,വിരിഞ്ഞതൊക്കെ നേർധാരകൾ,പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖംകാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..പാറിനടന്നു തിരയുന്നതേതോ, അത്ആകെയൊരല്പം ആനന്ദമല്ലയോ മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,ഇനിയുമെനിക്കമ്പിളിയെ…
പച്ചകം
അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…
ഓട്ടം
ആത്മീയതയുടെ പടവുകൾ ചവിട്ടുന്ന നമ്മൾ ചിലപ്പോൾ ആയിരം മീറ്റർ ഓട്ടക്കാരനോട് സദൃശം.. ആനന്ദത്തിന്റെ സമതലങ്ങൾ നീന്തുന്ന നമ്മൾ പതിനായിരം മീറ്റർ ഓട്ടക്കാരനോടും. തുടങ്ങുമ്പോൾ വല്ലാതെ കിതക്കും.. പരിചയക്കുറവ്, അനായാസമില്ലായ്മ, ശാരീരിക ക്ഷീണം എന്നിവ തുടക്കത്തിൽ തന്നെ ഓട്ടം അവസാനിപ്പിക്കാനുള്ള വഴി തെളിക്കും.…
അവകാശങ്ങൾ
അവകാശങ്ങൾ.. മധുരമായി ഒളിഞ്ഞുനിന്ന് അവയതിന്റെ അവകാശിയെ നോക്കുന്നു. പുഞ്ചിരിക്കുന്നു.., കണ്ണിമയ്ക്കുന്നു. പക്ഷെ, അവകാശികൾ തങ്ങളുടെ ചുണ്ടുകൾകിടയിൽ ഹൃദയമൊളിപ്പിച്ച്, അടക്കം പറഞ്ഞു മറഞ്ഞു നിൽക്കുന്നു. പകർക്കുവാനും പടർന്നു കയറുവാനും അവകാശങ്ങൾ തയ്യാറാണെങ്കിലും അവയെല്ലാം തിരസ്കരിക്കുകയും, സ്വീകരിക്കാതെ മാറിനിൽക്കുകയുമാണവർ. കോർത്ത വിരലുകളിൽ, സ്പർശിക്കുന്ന ഉടൽതീരങ്ങളിൽ,…
ആക്രി
“പുരാവസ്തുക്കളെന്തുണ്ട്വില്പനയ്ക്ക് വണിഗ് പ്രഭോപണസ്സഞ്ചി തുറന്നേകാംവില, ചേതം പെടാതെടോ കോടികൾ കൊണ്ടുയർത്തീ ഞാൻമോടിയിൽ സൗധമൊ,ന്നതിന്നലങ്കാരം നടത്തിടാൻഎന്തൊന്നുണ്ടിഹ ചൊല്ലുക!” “ദണ്ഡിയുപ്പുണ്ട്, മണ്ണുണ്ട്മഹാത്മാവിൻ്റെ ദണ്ഡവുംഖാദി നൂലുണ്ടയും ഘോരൻഘാതകന്നുടെയുണ്ടയും. വട്ടക്കണ്ണട കിത്താബുംപൊട്ടപ്പാദുക ജോടിയുംവക്കുപൊട്ടിയ പിഞ്ഞാണപ്പാത്രം, പിത്തള മൊന്തയും” “കൊള്ളാം ! ചേരുമിതെല്ലാമെൻപഞ്ചനക്ഷത്ര വീടകംകർമ്മചന്ദ്രമഹാത്മാവി-ന്നോർമ്മകൊണ്ടുവിളങ്ങണം” “ബില്ലു തയ്യാറുചെയ്തീടാംതെല്ലു സാറിങ്ങിരിക്കുമോസെൽഫിയൊന്ന്…
സമയം
സമയം പൊഴിഞ്ഞ ഇലയുടെപൊടിഞ്ഞു തുടങ്ങിയഞരമ്പിൽകാലംഒളിച്ചു കളിച്ചു. മുള പൊട്ടാൻവെമ്പുന്നവിത്തിന്റെ വിങ്ങലിൽവിറ കൊണ്ട്നേരംമുന്നോട്ടു കുതിച്ചു. പ്രണയം നിന്റെ ഭൂമിയിൽവേരാഴ്ത്തി.എന്റെ ആകാശത്തിൽഉയർന്ന്,കാറ്റിലുലഞ്ഞ്,നക്ഷത്രശോഭയിലലിഞ്ഞ്,നിലാവിന്റെ കുളിരണിഞ്ഞ്,എന്നിലൂടെനിന്നിലേയ്ക്കൊന്നുനോക്കണം..! എത്ര ഉയരേയ്ക്ക്പോയാലും,എത്രതന്നെ പടർന്ന്പന്തലിച്ചാലും,നിന്നിലെ നീരുറവകൾഇല്ലെങ്കിൽഞാൻഞാനാവുന്നതെങ്ങനെ? (കട: ക്യാംപസ് കവിതകൾ) പ്രജീഷ് വളയംകുന്നത്ത്
സത്യം
നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…